Saturday, January 7, 2017

മഴ 


നീലാകാശങ്ങൾ തളർന്നു വീണു.
 അവയെ ചവിട്ടി മെതിച്ച്‌ 
മഴമേഘങ്ങൾ  കടന്ന് വന്നു.

സകലരും കാൺകെ
 അവർ നീലാകാശങ്ങളെ
വാരിവലിച്ചെടുത്ത് 
അന്ധകാരത്തിന്റെ  പിന്നാമ്പുറങ്ങളിലേക്ക്
തൊഴിച്ചെറിഞ്ഞു.

അതിശക്തമായ മിന്നലുകളെ പൂട്ടിയ
 ഇടിമുഴക്കങ്ങളുടെ തേരുകളിൽ
കിഴക്കുനിന്നും, പടിഞ്ഞാറുനിന്നും
വടക്കുനിന്നും, തെക്കുനിന്നും
പേമാരിയായവർ 
ഭൂമിയെ ഗാഢ-ഗാഢം പുണർന്നു 

No comments:

Post a Comment