Sunday, January 8, 2012

ഭ്രാന്തം

കണ്ണീരില്‍ കുതിര്‍ന്ന രാത്രികളില്‍ നിന്നും
മഴമെഘങ്ങളുയര്‍ന്നു പൊങ്ങി.
അവ മാനമാകെ നിറഞ്ഞു.
ശേഷം പെരുമഴയായ് നമുക്ക് മീതെ
അവ തിമിര്‍ത്തു പെയ്തിറങ്ങി.  
അപ്പോൾ  ദൂരെ ചക്രവാളങ്ങളില്‍
മഴവില്ലുകള്‍ തെളിഞ്ഞു നിന്നു.
 അതെ, 
ആ മഴവില്ലുകള്‍ തേടിയല്ലേ
 നാമിത്രയും കാലം യാത്ര ചെയ്തത്.


No comments:

Post a Comment